Sunday, March 2, 2014

പാതിരാത്രിയിൽ അപഥ സഞ്ചാരിയായി നടക്കാൻ തോന്നി
ആർത്തലക്കുന്ന കടൽ പിന്നെയും പിന്നെയും കണ്ടു കണ്‍ നിറഞ്ഞു .........
മണൽത്തരിയിൽ പേരെഴുതി മായ്ച്ചു ........
കടല കൊറിക്കുന്ന കാലം പോയതറിഞ്ഞില്ല ......
വരികൾ തെറ്റിച്ചു വായിച്ചു പഠിച്ചതിനാൽ വീട്ടിലേക്കുള്ള വഴിയും തെറ്റി ....
കണ്ണിൽ ഇരുട്ടും ........
വാക്ക് പോലും അനുഗ്രഹിക്കാത്ത കാലത്തൊരു തിരിച്ചു നടത്തം അസാധ്യമെന്നു ജൻമ്മ നക്ഷത്രം .............
ഗൃഹാതുരത എന്നാ ആതുരത കലമ്പുന്നു ......
മടിശീലയിൽ മൌനത്തിന്റെ കനം ബാക്കി
വിഷാദ രാത്രിയിൽ കൊള്ളയടിക്കപ്പെടാനാണു മോഹം ................

വീടിന് വടക്ക് ഭാഗമായിരുന്നു ആ വലിയ വേപ്പിന്മരം . തടി പുറത്തു കാണാത്ത വിധം അതിനെ മുല്ലവള്ളികൾ കെട്ടിപ്പിടിച്ചിരുന്നു ... പാതി രാത്രികളിൽ മുറ്റത്ത്‌ മുല്ലമണം നിറയും .. മരത്തിനു തൊട്ടു താഴെ ചാരുകസേരയിൽ കിടന്നുറങ്ങും ...
രാവിലെ ആദ്യം ചെയ്യുക , നിലത്തുകിടക്കുന്ന മുല്ലപ്പൂക്കൾ പച്ച വാഴ ക്കയ്യിൽ നിന്നും എടുത്ത നൂലിൽ കോർത്തെടുത് ഓട്ടോ ഡ്രൈവർമ്മാർ ക്ക് വിൽക്കുകയാണ് . 
ഒരു മാലക്കി ഒരു രൂപ .എട്ടും പത്തും മാലകൾ കൊടുക്കും.
മുല്ലയുടെ മണമുള്ള ദിനങ്ങൾ നഷ്ട്ടപ്പെട്ടതു എന്നാണെന്ന് അറിയില്ല .
എന്നാൽ അത് നട്ടു വളർത്തിയ വലിയമ്മവാൻ മരിച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷം
ചുഴറ്റിയടിച്ച കാറ്റിലാണ് കടപുഴകി വീണത്‌ .
ഇക്കഴിഞ്ഞ വേനലിന്റെ അവസാനം പാലക്കാടായിരുന്നു കുറച്ചു ദിവസങ്ങൾ . പോരുമ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കുറച്ചു വേപ്പിൻ വിത്തുകൾ വാങ്ങി .
വീട്ടിലെത്തുമ്പോൾ മഴ..
ചാണക പ്പൊടിയും മണ്ണും വെണ്ണീറും നിറച്ച കവറിൽ വിത്തുകൾ പാകി . ചിലത് മുളച്ചില്ല .
പെരുമഴക്കാലം കഴിഞ്ഞപ്പോൾ ബാക്കിയായത് മൂന്നു തയ്കൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഇളം തളിരുകളാണ് രാവിലത്തെ കണി .
പണ്ട് വേപ്പുമരം നിന്ന സ്ഥലത്തേക്ക് മാറ്റി നടണം .....................
ഒറ്റമുറിയിൽ എണ്ണപ്പെടാതെ പോകുന്ന മരണങ്ങളെത്ര..............
മണ്ണിൽ ഹരിതം പുതച്ചുറങ്ങും സ്മരണകൾ............
മറവികളെ മരുഭൂമി പുതക്കും .........
സ്മരണകൾ ചേർത്ത് വെച്ചാൽ ഒരു ദ്വീപ്‌ ...........
മറക്കപ്പെട്ടവരെ ചേർത്തുവെച്ചാൽ ഒരു വൻകര .....
ഇതിനിടയിൽ തിര ..തിര .പ്രകമ്പനം കൊള്ളിക്കൊന്നൊരു കടലുണ്ട് ........
...........................