Wednesday, April 2, 2014

മറവി  തീക്ഷണമായ ഒരു ഭാഷയാണ്
ഒരു  വരിയെഴുതുമ്പോഴേക്കും മുറിഞ്ഞു
പുസ്തകത്താളിൽ  നിറയെ  രക്തച്ചുവപ്പ് ....

.........................
പിന്നെ

തിരസ്കൃതരുടെ  ആത്മഗതം  കേട്ടു  കേട്ട്
മുറിയുടെ  നാലു ചുമരും കരിപിടിച്ചു
ജനാലയുടെ  ഒറ്റപ്പാളി തുറന്നാൽ കാണാം  പച്ച ......
വേനലിൽ , കടും  ചുവപ്പിൽ പൂക്കുന്ന
കാണാതെ  പോയ  ചെടിയുടെ  കവിത്വം ......


........................................................................

അന്തർമുഖത്വം ............
ഒരു  വരിയിൽ  കെട്ടിയിട്ടു  കളഞ്ഞു ...................
നഗരം ഉറങ്ങിയെന്നു  ഉറപ്പു  വരുത്തിയാണ് ഇറങ്ങിപ്പോന്നത്
അരികു  ചേർന്നാണ്  നടന്നതും ....................
ഒരാൾപോലും  കാണില്ലെന്നും  കേൾക്കില്ലെന്നും കരുതി
അടച്ചിട്ട  ഷോപ്പിംഗ്‌ മാളുകളുടെ  അന്തർമുഖത്വം കണ്ടു  കണ്ണ്  മഞ്ഞളിച്ചു
ഇടിച്ചിട്ട  വാഹനം  വന്നതിലും വേഗത്തിലാണ് ഓടിപ്പോയത്
അരികു ചേർന്ന്  നടന്ന  പാതിരാത്രിയിലെ  മരണങ്ങൾ ............

No comments:

Post a Comment