Sunday, August 10, 2014

..........................................................................................................................

തിരിച്ചറിവിൽ നിന്നും തിരുമുറിവിൽ നിന്നും 
മുളപൊട്ടും യാത്ര 

ചുരം കയറുമ്പോൾ കോടമഞ്ഞ്‌ ദാ ഇങ്ങനെ കെട്ടിപ്പിടിക്കും 
ഒരുനോട്ടം പോലും നല്കാത്ത  നിശബ്ദദ നീലിച്ച  ആൾക്കൂട്ടവുമായി ഒരു ബസ്സ്‌ 
വളഞ്ഞും പുളഞ്ഞും തണുത്തു മരവിച്ച  പാത ..

വഴിയോരക്കാഴ്ചകൾക്ക് വേഗത പോര 
വഴിയരികിൽ ഒറ്റ മന്ദാരം 
പിന്നെ മരം നിറയെ പൂത്ത  മന്ദാരം 
കണ്ണിലെ  കാഴ്ച ഭ്രമമാകും ......പിന്നെ  ഉന്മാദം പൂക്കും 

ആൾക്കൂട്ടത്തിലെ ആർക്കോ വേണ്ടിയാണ്  മന്ദാരം  പൂത്തതെന്നു 
അവസാന ഇടത്താവളത്തിന്  തൊട്ടു  മുമ്പ്  യാത്രികരിലൊരാൾ  അടുത്തിരുന്നു സ്വകാര്യം പറയും 

ബോധത്തിനും പുറത്തെ കാറ്റിനും ഇടയിൽ പൊട്ടിയ ഒരു ചില്ല് ജാലകം 
തല ചായ്ച്ചു കിടക്കുമ്പോൾ ഊർന്നിറങ്ങുന്ന മഴത്തുള്ളി കാണാം 
ചില്ലിനു മുകളിലൂടെ പിന്നെയും മഴത്തുള്ളികൾ  ആണ്ടിറങ്ങും 
തുരുമ്പെടുത്ത കമ്പികളിൽ പടരും 

വിഷാദ വഴിയിൽ മനസാക്ഷിയുടെ  പാടുകൾ 
എത്ര  മഴത്തുള്ളികൾ വേണ്ടി  വരും ഈ  പാടുകളൊക്കെ ഒലിച്ചു പോകാൻ 
എത്ര മഴ വേണ്ടിവരും ഈ  യാത്ര തന്നെ കുലംകുത്തി ഒലിച്ചു പോകാൻ .............

..........................................................................................................................

No comments:

Post a Comment